---Advertisement---

യാത്രാ രേഖകളെല്ലാം നഷ്ടമായി; വർഷങ്ങളായി യു.എ.ഇയിൽ കുടുങ്ങിയ മലയാളി വനിത നാട്ടിലേക്ക് മടങ്ങി

On: November 27, 2025 7:14 AM
Follow Us:
---Advertisement---

ദുബൈ: നിരവധി വർഷങ്ങളായി യു.എ.ഇയിൽ നിയമപരമല്ലാത്ത നിലയിൽ കഴിയുകയും യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ട നിലയിലുമായിരുന്ന ആലപ്പുഴ മാന്നാർ സ്വദേശിനി മാരിയത്ത് ബീവി അസീസ്‌കുട്ടി (65) ഒടുവിൽ നാട്ടിലേക്ക് മടങ്ങി. കൊവിഡ് കൊടുമ്പിരിക്കൊണ്ട കാലത്ത് ഒമാനിൽ നിന്ന് യു.എ.ഇയിൽ എത്തിയ ശേഷം പാസ്‌പോർട്ട് ഉൾപ്പെടെ മുഴുവൻ രേഖകളും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. ശരീര വേദന മൂലം ഒരു മാസത്തിലേറെ റാഷിദ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതോടെ സ്ഥിതി വഷളായി. തുടർന്ന്, സർജറി നടത്തേണ്ടി വന്നു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന.സെക്രട്ടറി ശ്രീപ്രകാശ്, പി.ആർ.ഒ ഹരികുമാർ, പ്രവാസി ക്ഷേമ ബോർഡ് ഡയരക്ടർ എൻ.കെ കുഞ്ഞഹമ്മദ്, ലോക കേരള സഭാ ക്ഷണിതാവ് ദിലീപ് സി.എൻ.എൻ, ഓർമ പ്രവർത്തകരായ ഷഫീക്ക്, ലത തുടങ്ങിയവരുടെ ഇടപെടലും പിന്തുണയും നിർണായകമായി. ഈ സന്നദ്ധ പ്രവർത്തകരുടെ ഏകോപിത ശ്രമ ഫലമായി മരിയത്ത് ബീവിക്ക് വൈറ്റ് പാസ്‌പോർട്ടും ഔട്ട്‌പാസും ലഭിച്ചു. തുടർന്ന്, എല്ലാ നിയമ നടപടികളും പൂർത്തിയാക്കി അവർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി.

Share this

Related News

‘ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല…’; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

‘പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ

അറബ് കപ്പിന് തുടക്കം; മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ, ടുണീഷ്യയെ ഞെട്ടിച്ചു സിറിയ

‘‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം, ഈ സമ്മർദം താങ്ങാനാവുന്നില്ല’; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോ പുറത്ത്

ബ്രിട്ടനിലേക്ക് ലഹരി കടത്ത്: ഇന്ത്യൻ വംശജന് 10 വർഷം തടവ്

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

Leave a Comment

error: Content is protected !!